കോഴിക്കോട്: കലക്ടറേറ്റിൽ പുതുവർഷാരംഭമായ തിങ്കളാഴ്ച മുതൽ പഞ്ചിങ് തുടങ്ങുന്നു. കലക്ടറേറ്റിലെ താഴെനിലയിൽ രണ്ടും ഒന്നാംനിലയിൽ മൂന്നെണ്ണവുമടക്കം അഞ്ചു പഞ്ചിങ് ഉപകരണങ്ങളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. കലക്ടർക്കും ഡെപ്യൂട്ടി കലക്ടർക്കും കീഴിൽ വരുന്ന റവന്യൂ വകുപ്പിലെ മുഴുവൻ ജീവനക്കാരും ഇനി പഞ്ചിങ് പരിധിയിൽ വരും. ഇതോടെ, ആർ.ഡി.ഒ, വിജിലൻസ് തുടങ്ങിയ ഒാഫിസുകളിലെ ജീവനക്കാരും പഞ്ച് ചെയ്യണം. എന്നാൽ, ചില സ്പെഷൽ ഒാഫിസുകളിലെ ജീവനക്കാർ പഞ്ചിങ് പരിധിയിൽ വരുന്നില്ല. ഇവരെക്കൂടി സമീപഭാവിയിൽ ഉൾപ്പെടുത്തി കൂടുതൽ ഉപകരണങ്ങൾ സ്ഥാപിക്കും. കലക്ടറേറ്റിലെ ചില ഒാഫിസുകളിൽ നേരത്തേ പഞ്ചിങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.