വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക്: പ്രക്ഷോഭ കൺവെൻഷൻ കോഴിക്കോട്: കേരള വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകൾ പ്രക്ഷോഭ കൺവെൻഷൻ നടത്തി. ജനുവരി എട്ടിന് നടത്തുന്ന സെക്രേട്ടറിയറ്റ് ധർണയുടെ പ്രചാരണാർഥമാണ് കോഴിക്കോട്ട് കൺവെൻഷൻ സംഘടിപ്പിച്ചത്. ദേവസ്വം ബോർഡ് നിയമനങ്ങളെ പി.എസ്.സിയിൽനിന്നൊഴിവാക്കി വഖഫ് ബോർഡ് നിയമനങ്ങൾ മാത്രം പി.എസ്.സിക്ക് വിടുന്നതിലെ ദുരൂഹത വെളിച്ചത്തുവരണമെന്നും 1995ലെ കേന്ദ്ര വഖഫ് ആക്ടിനു വിരുദ്ധമായി വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. എം.എസ്.എസ് ഒാഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.സി. മായിൻ ഹാജി അധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് മെംബർ പി.വി. സൈനുദ്ദീൻ വിഷയം അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, വി. അബ്ദുസ്സലാം, പി.സി. ബഷീർ, വി.പി. അബ്ദുറഹ്മാൻ, ടി.കെ. അബ്ദുൽ കരീം, എൻ.െക. അലി, അഡ്വ. ഫാത്തിമ റോഷ്ന എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ െക. മോയിൻകുട്ടി സ്വാഗതവും ഫൈസൽ പള്ളിക്കണ്ടി നന്ദിയും പറഞ്ഞു. photo: AB 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.