കോഴിക്കോട്: ബേപ്പൂർ കടലില്‍നിന്ന് കണ്ടെടുത്ത ഓഖി കൊടുങ്കാറ്റില്‍ അകപ്പെട്ട ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. വിഴിഞ്ഞം ചൊവ്വര അടിമലത്തുറ സുനില്‍ നിവാസില്‍ സ്റ്റെല്ലസിെൻറ (45) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് സ്റ്റെല്ലസിെൻറ ഡി.എൻ.എക്ക് മകന്‍ സുനിലിേൻറതുമായി സാമ്യം കണ്ടെത്തിയത്. ബേപ്പൂരില്‍നിന്ന് ആറു നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ തീരദേശ പൊലീസാണ് സ്റ്റെല്ലസിെൻറ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്നു ബന്ധുക്കള്‍ എത്തിയാല്‍ നടപടി പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടുനല്‍കുമെന്ന് തീരദേശ പൊലീസ് അറിയിച്ചു. കോഴിക്കോട്ട് കണ്ടെത്തിയ മൃതദേഹങ്ങളില്‍ ആദ്യമായാണ് ആളെ തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.