കോഴിക്കോട്: ഉത്തർപ്രദേശുകാരൻ 13 കൊല്ലത്തിനുശേഷം കോഴിക്കോട്ട് കുടുംബവുമായി ഒന്നിച്ചു. വഴിതെറ്റി കോഴിക്കോട്ട് വന്ന് ഒന്നരക്കൊല്ലം മുമ്പ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയ ഉത്തർപ്രദേശ് അസംഘർ ജില്ലയിലെ ജഗദീഷ്പുർ സ്വദേശി പ്രദീപ് കുമാർ ജയ്സ്വാളിനാണ് കുടുംബത്തെ തിരിച്ചുകിട്ടിയത്. പ്രദീപിന് ഉൗർമിള എന്ന സഹോദരി മാത്രമാണുള്ളത്. സഹോദരിക്കൊപ്പം കൊൽക്കത്തയിൽ താമസിക്കുന്നതിനിടെ 2004ൽ മാനസികാസ്വാസ്ഥ്യം ബാധിച്ച് നാടുവിടുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ ശിവൻ കോട്ടൂളി പ്രദീപ്കുമാറിെൻറ സ്വദേശം മനസ്സിലാക്കി കുടുംബത്തെ അറിയിക്കുകയായിരുന്നു. ഉൗർമിളയുടെ മകൻ സന്തോഷ് കുമാർ ജയ്സ്വാൾ എത്തി പ്രദീപ്കുമാറിനെ നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.