മുക്കം: സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം കൊണ്ടുവന്ന അവിശ്വാസ പ്രമേയം മുസ്ലിം ലീഗും കോൺഗ്രസിലെ മറു വിഭാഗവും ബഹിഷ്കരിച്ചതിനെ തുടർന്ന് ചർച്ചക്കെടുക്കാനാകാതെ പരാജയപ്പെട്ടു. കോൺഗ്രസിലെ ഒരു വിഭാഗം അംഗങ്ങൾക്കൊപ്പം നിന്ന ലീഗ് വിമതനായ പി.വി. അബ്ദുസ്സലാമിനെ കൂറുമാറ്റം നടത്തിയതിൽ കഴിഞ്ഞ ദിവസം കോടതി അയോഗ്യനാക്കിയതോടെയാണ് അവിശ്വാസ പ്രമേയത്തിന് തിരിച്ചടിയായത്. ഒരാളുടെ ഭൂരിപക്ഷത്തോടെ അവിശ്വാസ പ്രമേയം പാസാക്കിയെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കോൺഗ്രസും മുസ്ലിം ലീഗും ഭരിക്കുന്ന ബാങ്ക് ഭരണസമിതിയിൽ ആദ്യത്തെ മൂന്നുവർഷം കോൺഗ്രസിലെ അപ്പുക്കുട്ടനായിരുന്നു ബാങ്ക് പ്രസിഡൻറ്. ആറു മാസം മുമ്പ് മുസ്ലിം ലീഗിലെ വി.കെ. അബ്ദുൽ ജബ്ബാർ പ്രസിഡൻറായി. വി.കെ. അബ്ദുൽ ജബ്ബാറിനെതിരെയാണ് കോൺഗ്രസിലെ ബി.പി. റഷീദ്, അപ്പുക്കുട്ടൻ, ഒ.കെ. ബൈജു, നിഷാബ് മുല്ലോളി, പാലത്തിൽ അറുമുഖൻ, ജാക് ലീൻജിൽസ് എന്നീ അംഗങ്ങളും ലീഗിലെ വിമത അംഗവുമായ പി.വി. അബ്ദുസ്സലാമും ചേർന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് എട്ടും ലീഗിന് അഞ്ചും അംഗങ്ങളാണുള്ളത്. ലീഗിലെ നാല് അംഗങ്ങളും കോൺഗ്രസിലെ രണ്ട് അംഗങ്ങളും അവിശ്വാസ പ്രമേയ ചർച്ച ബഹിഷ്കരിക്കുകയായിരുന്നു. തുടർന്ന് പരാജയം മുന്നിൽക്കണ്ട നോട്ടീസ് കൊടുത്ത അംഗങ്ങളും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഇരുവരുടെയും ബഹിഷ്കരണ മൂലം ചർച്ചക്കെടുക്കാനാകാതെത്തന്നെ പ്രമേയം പരാജയപ്പെട്ടു. കനത്ത പൊലീസ് കാവേലർെപ്പടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.