മാലിന്യം അടിഞ്ഞുകൂടി മാവൂർ മത്സ്യമാർക്കറ്റ്​ പരിസരം

മാവൂർ: കൂളിമാട് റോഡിലെ മത്സ്യ-മാംസ മാർക്കറ്റ് പരിസരം മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞുനാറുന്നു. റോഡരികിൽ ചാക്കുകളിലും അല്ലാതെയും മാലിന്യം കൂട്ടിയിട്ട നിലയിലാണ്. പരിസരത്തേക്ക് കടന്നുചെല്ലാനാവാത്ത വിധമാണ് മാലിന്യക്കൂമ്പാരം. സമീപത്തെ ഒാവുചാലിലും പരിസരത്തും മലിനജലം ഒഴുകുന്നുമുണ്ട്. ഗ്രാസിം ഭൂമിയിൽ താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന മാർക്കറ്റിൽ ശനിയാഴ്ച ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായ അവസ്ഥയിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ മത്സ്യ-മാംസ മാർക്കറ്റ് അടപ്പിച്ചു. എന്നാൽ, മാർക്കറ്റിനുള്ളിലെ മാലിന്യം മാത്രം നീക്കി ശുചിയാക്കി ഞായറാഴ്ച വൈകീേട്ടാടെ പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു. മാർക്കറ്റ് പരിസരം ഇപ്പോഴും വൃത്തിഹീനമായ അവസ്ഥയിലാണ്. കോളറയും മറ്റ് പകർച്ചവ്യാധികളും പടർന്നുപിടിക്കാൻ ഇത് ഇടയാക്കുമെന്ന് ആശങ്കയുണ്ട്. അതേസമയം, വൃത്തിഹീനമായി പ്രവർത്തിക്കുന്ന താൽക്കാലിക മാർക്കറ്റ് പൊളിച്ചുമാറ്റണമെന്ന് ഗ്രാസിം അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം ഇതുസംബന്ധിച്ച് രേഖാമൂലം നോട്ടീസ് നൽകുമെന്ന് അറിയുന്നു. പുതിയ കെട്ടിടം പണിയുന്നതിന് നിലവിലെ മാർക്കറ്റ് പൊളിച്ചുനീക്കിയതിനെ തുടർന്ന് മൂന്നു വർഷം മുമ്പ് ഗ്രാസിം ഭൂമിയിൽ താൽക്കാലിക ഷെഡ് പണിയുകയായിരുന്നു. ആറു മാസത്തേക്കായിരുന്നു അനുമതി വാങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.