കാർത്തി ചിദംബരം സി.ബി.ഐക്ക് മുമ്പാകെ ഹാജരാകണം

ന്യൂഡൽഹി: അഴിമതിക്കേസിൽ കാർത്തി ചിദംബരത്തോട് 23നുമുമ്പ് സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശം. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. അഭിഭാഷക‍െൻറ സാന്നിധ്യത്തിൽ ചോദ്യംചെയ്യാനുള്ള അനുവാദം കോടതി നൽകി. മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ മകനാണ് കാർത്തി ചിദംബരം. 2007ൽ ഐ.എൻ.എക്സ് മീഡിയയുമായി ബന്ധപ്പെട്ട് ഫോറിൻ ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ബോർഡിൽ (എഫ്.ഐ.പി.ബി) 305 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. കാർത്തി രാജ്യം വിട്ടുപോകാൻ പാടില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. മദ്രാസ് ഹൈകോടതി പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.