പേരാമ്പ്ര: എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രചെയ്ത പേരാമ്പ്ര ചേനോളി സ്വദേശിയുടെ വിലപിടിപ്പുള്ള ലഗേജ് രണ്ടാഴ്ചയായിട്ടും ലഭിച്ചില്ലെന്ന് പരാതി. ദമ്മാമിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ കഴിഞ്ഞ ഏഴാം തീയതി രാവിലെ 9.30ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ചേനോളിയിലെ പാറേമ്മൽ മജീദിെൻറ 27 കിലോ തൂക്കംവരുന്ന ലഗേജാണിത് . എയർ ഇന്ത്യ കൗണ്ടറിൽ പലതവണ അന്വേഷിച്ചിട്ടും വിവരം ലഭിച്ചില്ല. പത്താം തീയതി രാത്രി മറ്റൊരു ലഗേജുമായി എയർപോർട്ട് അധികൃതർ സമീപിച്ചെങ്കിലും തേൻറതല്ലാത്തതിനാൽ സ്വീകരിച്ചില്ലെന്ന് മജീദ് പറയുന്നു. തെൻറ യഥാർഥ ലഗേജിനെപ്പറ്റി അന്വേഷിച്ച് തിരികെ നൽകണമെന്നും തിരിമറിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കരിപ്പൂർ എയർപോർട്ട് പൊലീസ് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.