മുക്കം: വിരമിക്കാന്‍ രണ്ടു മാസം മാത്രം ശേഷിക്കെ മുക്കം എ.ഇ.ഒ കെ.ടി. അബ്ദുസ്സലാമിനെ സ്ഥലംമാറ്റിയ വിദ്യാഭ്യാസ വകുപ്പിന്‍െറ നടപടി വിവാദമാകുന്നു. വിരമിക്കുന്നതിന് മൂന്നു മാസം മുമ്പ്, അതായത് സൂപ്പര്‍ ആനുവേഷന്‍ പീരിയഡില്‍ ഒരു ജീവനക്കാരനെയും സ്ഥലംമാറ്റരുതെന്ന ചട്ടമിരിക്കെ ഇത് ലംഘിച്ചാണ് നടപടി. കരുവമ്പൊയില്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകനായിട്ടാണ് ഇപ്പോള്‍ സ്ഥലംമാറ്റിയത്. അതേസമയം, ലീഗ് അധ്യാപക സംഘടനയായ കെ.എസ്.ടി.യുവാണ് നടപടിക്ക് പിന്നിലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പുതിയ എ.ഇ.ഒയായി ചാര്‍ജെടുക്കാനത്തെിയ കരുവമ്പൊയില്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകന് അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചാര്‍ജെടുക്കാനായില്ല. നടപടിക്കെതിരെ കെ.എസ്.ടി.എ മുക്കം ഉപജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ കെ.പി. ബബിഷ അധ്യക്ഷത വഹിച്ചു. എം.പി. മജീദ്, പി. ഗിരീഷ്കുമാര്‍, എന്‍. രവീന്ദ്രകുമാര്‍, വി. അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. നടപടിക്കെതിരെ കെ.ടി. അബ്ദുസ്സലാം ഹൈകോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. വിരമിക്കാന്‍ മൂന്നു മാസം മാത്രം ബാക്കിനില്‍ക്കെ സ്ഥലംമാറ്റം ചട്ടലംഘനമാണെന്നു കാട്ടി അബ്ദുസ്സലാം സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി സ്റ്റേ അനുവ ദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.