വൈക്കം: വൈക്കം-തവണക്കടവ് ജങ്കാർ സർവിസ് പുനരാരംഭിച്ചു. കഴിഞ്ഞ ഒന്നരമാസമായി മുടങ്ങിയ സർവിസ് ജങ്കാർ ഉടമകളും നഗരസഭ പ്രതിനിധികളും നടത്തിയ ചർച്ചയെ തുടർന്നാണ് വീണ്ടും തുടങ്ങിയത്. 15 ശതമാനം ചാർജും വർധിപ്പിച്ചു. വൈക്കം നഗരസഭയും പള്ളിപ്പുറം പഞ്ചായത്തും തമ്മിലുള്ള സംയുക്ത കരാറിലാണ് ഈ കടത്ത് നടക്കുന്നത്. സർവിസ് നിലച്ചതിനെ തുടർന്ന് ചരക്ക് വാഹനങ്ങൾ കിലോമീറ്ററുകൾ താണ്ടി തണ്ണീർമുക്കം വഴിയാണ് ചേർത്തല, പൂച്ചാക്കൽ, ആലപ്പുഴ ഭാഗങ്ങളിലേക്ക് കെട്ടിട നിർമാണ സാമഗ്രികൾ ഉൾപ്പെടെ അസംസ്കൃത വസ്തുക്കൾ കൊണ്ടുപോയിരുന്നത്. രാവിലെ ആറിനാണ് ആദ്യ സർവിസ്. രാത്രി 9.30ന് ട്രിപ് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.