ചെറുതോണി: സഞ്ചാരികളറിയാത്ത അപകടങ്ങൾ ഒളിപ്പിച്ച് പെരിയാർ. പ്രകൃതിഭംഗി ആസ്വദി ക്കാനും വിശ്രമിക്കാനും കാറ്റുകൊള്ളാനും ചേലച്ചുവട് ഭാഗത്തേക്ക് വൈകുന്നേരങ്ങളിൽ സ ഞ്ചാരികളുടെ പ്രവാഹമാണ്. സുരക്ഷ ഉറപ്പുവരുത്താതെയാണ് കുട്ടികളടക്കം പെരിയാറ്റിൽ ഇറങ്ങുന്നത്. വൻ കയങ്ങളാണ് പാറയിടുക്കുകളിൽ. ഒരു നിമിഷത്തെ ശ്രദ്ധ തെറ്റിയാൽ അവരെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്.
പരിചയമില്ലാത്തവർ വെള്ളം കുറവാണെന്ന ധാരണയിൽ കുളിക്കാൻ ഇറങ്ങുന്നതാണ് അപകടത്തിനിടയാക്കുന്നത്. വഴുക്കലുള്ള പാറയിൽ വീണ് തലയിടിച്ചും അപകടം സംഭവിക്കാം. മാസങ്ങൾക്കുമുമ്പ് ചേലച്ചുവട് സ്വദേശിനി ഇവിടെ മുങ്ങി മരിച്ചിരുന്നു. അപകടം തുടർക്കഥയായിട്ടും പഞ്ചായത്തിെൻറയോ സർക്കാറിെൻറയോ ഭാഗത്തുനിന്ന് സഞ്ചാരികൾക്കായി ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ല. ഇൗ ആവശ്യവുമായി നാട്ടുകാർ പലതവണ പഞ്ചായത്തിനെ ബന്ധപ്പെെട്ടങ്കിലും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.