അഗർ മാൾവ (മധ്യപ്രദേശ്): ബാല വിവാഹം നിരോധിച്ച് സ്ത്രീകളുടെ വിവാഹപ്രായം 18 ആക്കി നിജപ്പെടുത്തിയത് ഒരു രോഗമാണെന്നും 'ലവ് ജിഹാദി'നുവേണ്ടിയാണ് ഇതെന്നുമുള്ള വിവാദ പ്രസ്താവനയുമായി മധ്യപ്രദേശിലെ ബി.ജെ.പി എം.എൽ.എ ഗോപാൽ പാർമർ. അഗർ മാൾവ എം.എൽ.എയായ ഗോപാൽ ജില്ലയിൽ സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. നേരത്തേ പെൺകുട്ടികളുടെ വിവാഹം ചെറുപ്രായത്തിലേ കുടുംബാംഗങ്ങൾ തീരുമാനിച്ചുറപ്പിക്കുമായിരുന്നുവെന്നും അത്തരം ബന്ധങ്ങൾ ദീർഘകാലം നിലനിന്നിരുന്നുവെന്നും ഗോപാൽ പറഞ്ഞു. കുടുംബങ്ങൾ തകരാതിരിക്കാൻ 'ലവ് ജിഹാദി'നെതിരെ പെൺകുട്ടികൾക്ക് ചെറുപ്പം തൊേട്ട സുരക്ഷാവലയം ഒരുക്കണമെന്ന് പറഞ്ഞ എം.എൽ.എ, എപ്പോൾ മുതൽ 18 വയസ്സിലെ വിവാഹം എന്ന രോഗത്തിന് സർക്കാർ തുടക്കമിേട്ടാ അന്നു മുതൽ പെൺകുട്ടികൾ ഒളിച്ചോടാൻ തുടങ്ങിയെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.