മുംബൈ: അലീഗഢ് മുസ്ലിം സർവകലാശാല വിദ്യാർഥി യൂനിയൻ ഒാഫിസിൽ മുഹമ്മദലി ജിന്നയുടെ ചിത്രം തൂക്കിയതിനെതിരെ പ്രതികരിച്ചവർ ഗോദ്സെയെ പൂജിക്കുന്ന ക്ഷേത്രങ്ങളെയും എതിർക്കണമെന്ന് ഗാനരചയിതാവ് ജാവേദ് അക്തർ. കാമ്പസിൽ ജിന്നയുടെ ചിത്രം തൂക്കിയത് നാണക്കേടാണ്. സംഘ്പരിവാർ അനുകൂല വിദ്യാർഥികൾ കാമ്പസിൽ അക്രമം നടത്തിയതുമായി ബന്ധപ്പെട്ടാണ് ട്വിറ്ററിലൂടെ ജാവേദ് അക്തർ പ്രതികരിച്ചത്. ജിന്ന അലീഗഢിൽ വിദ്യാർഥിയോ അധ്യാപകനോ ആയിരുന്നില്ലെന്നും അധികൃതരും വിദ്യാർഥികളും സ്വമേധയാ ചിത്രം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.