െകാൽക്കത്ത: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടവർ അവരുടെ വാദങ്ങൾക്ക് പിൻബലമേകുന്നതിനായി രേഖകൾ ഹാജരാക്കണമെന്ന് െകാൽക്കത്ത ഹൈകോടതി. തങ്ങളുടെ സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഇടപെടൽ. ഇ-മെയിൽ വഴി നാമനിർദേശ പത്രികകൾ സമർപ്പിക്കാൻ സ്ഥാനാർഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയുടെ സിംഗ്ൾ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാത്ത സാഹചര്യത്തിൽ സി.പി.എം ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഇ-മെയിൽ വഴിയുള്ള നാമനിർദേശ സമർപ്പണം തെരഞ്ഞെടുപ്പ് ചട്ടം അനുവദിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അഭിഭാഷകെൻറ ഹരജിയിൽ ഉന്നയിച്ചെങ്കിലും പരാതിക്കാരിൽനിന്നും രേഖകൾ ആവശ്യപ്പെടുന്നതിൽ കമീഷന് എതിരുനിൽക്കാൻ അധികാരമില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തെ പത്രിക സമർപ്പണം ഒരു ദിവസത്തേക്ക് നീട്ടിയ വിജ്ഞാപനം പിൻവലിച്ച കമീഷെൻറ നടപടി വിവാദമാവുകയും കോടതിയിലെത്തുകയും ചെയ്തിരുന്നു. ഇൗ മാസം 14നാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.