കടുത്തുരുത്തി: സിവിൽ സപ്ലൈസ് വകുപ്പിനുകീഴിലെ കടുത്തുരുത്തി ലാഭം മാർക്കറ്റിൽനിന്ന് വാങ്ങിയ അരിയുടെ ചോറിന് നീലനിറം. ചോറ് കഴിച്ച കുടുംബത്തിന് വയറിളക്കവും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. കടുത്തുരുത്തി മഠത്തിക്കുന്നേൽ സജിക്കും കുടുംബത്തിനുമാണ് ചോറ് കഴിച്ച് വയറിളക്കവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടത്. ബുധനാഴ്ച ലാഭം മാർക്കറ്റിൽനിന്ന് സബ്സിഡി ഇനത്തിൽ കിട്ടുന്ന അഞ്ചുകിലോ വെള്ളയരിയാണ് വാങ്ങി ചോറുവെച്ചത്. തുടർന്ന് ചോറ് പരിശോധിച്ചപ്പോൾ കടും നീലനിറമാണ് കണ്ടത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധനക്കായി സാമ്പിൾ ശേഖരിച്ചു. കടുത്തുരുത്തി പൊലീസിൽ പരാതിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.