പത്തനംതിട്ട: ക്രിസ്തുവിൻറ പീഡാസഹനത്തിെൻറ സ്മരണയിൽ ക്രൈസ്തവർ കുരിശിെൻറ വഴിയോടെ ദുഃഖവെള്ളി ആചരിച്ചു. ഗാഗുൽത്ത മലയിലേക്ക് യേശു കുരിശുമായി നടന്നതിെൻറ ഓർമപുതുക്കിയാണ് വിശ്വാസികൾ കുരിശിെൻറ വഴിയിൽ പങ്കാളികളായത്. ദുഃഖവെള്ളിയോടനുബന്ധിച്ച ദേവാലയങ്ങളിൽ വിവിധ ചടങ്ങുകളുമുണ്ടായിരുന്നു. നെടുമൺകാവ് സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് പത്തനംതിട്ട രൂപത അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കാർമികനായി. റാന്നി-കരിമ്പനാക്കുഴി സെൻറ് മേരീസ് ദേവാലയത്തിൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് ആർച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമികനായി. ചന്ദനപ്പള്ളി സെൻറ് ജോർജ് തീർഥാടന കത്തോലിക്ക ദൈവാലയത്തിൽ കുരിശിെൻറ വഴിക്ക് ഫാ. സജി മാടമണ്ണിൽ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.