വി. മുരളീധരന് മറുപടിയുമായി കേരള കോൺഗ്രസ്

കോട്ടയം: ബി.ജെ.പി നേതാവ് . ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്‍ഗ്രസിനെ കരുവാക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി റോഷി അഗസ്റ്റ്യന്‍ എം.എൽ.എ പറഞ്ഞു. ചെങ്ങന്നൂരിലെ ബി.ജെ.പി സ്ഥാനാർഥിയുടെ പരാജയം ഉറപ്പുവരുത്താനുള്ള ശ്രമമാണ് വി. മുരളീധരേൻറത്. മെഡിക്കല്‍ കോഴ ആരോപണത്തിലെ യഥാർഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാനോ ഡല്‍ഹിയിലെ സതീഷ് നായരുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്താനോ വി. മുരളീധരന്‍ ഇനിയും തയാറായിട്ടില്ല. മുരളീധരനെപ്പോലെയുള്ള കടുത്ത വര്‍ഗീയവാദികളാണ് ബി.ജെ.പിയില്‍നിന്ന് ജനങ്ങളെ അകറ്റുന്നതെന്നും റോഷി അഗസ്റ്റ്യന്‍ പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്നായിരുന്നു വി. മുരളീധരെൻറ പ്രസ്താവന. കെ.എം. മാണിയുമായി പി.കെ. കൃഷ്ണദാസ് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.