നെടുങ്കണ്ടം: കഞ്ചാവ് മിഠായിക്ക് പുറമെ മയക്കുമരുന്ന് ഗുളികയും അതിർത്തി കടക്കുന്നു. മയക്കുമരുന്ന് ഗുളികയുമായി തമിഴ്നാട് സ്വദേശികളായ അജിത്കുമാർ (19), ഉദയകുമാർ (19) എന്നിവരെയാണ് ബോഡിമെട്ട് ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം പിടികൂടിയത്. 25,000 രൂപയോളം വിലവരുന്ന കഞ്ചാവ് മിഠായിയുമായി കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ കഴിഞ്ഞദിവസം ബിഹാർ സ്വദേശി പിടിയിലായതിെൻറ പിന്നാലെയാണ് ഗുളികയുമായി രണ്ട് എൻജിനീയറിങ് വിദ്യാർഥികൾ കുടുങ്ങിയത്. ആറ് നൈട്രാസെപാം ഗുളികയും 750 ഗ്രാം കഞ്ചാവുമാണ് ഇവരിൽനിന്ന് പിടികൂടിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ നടന്ന വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഒരു ഗുളിക 200 രൂപക്കാണ് ഇവർ തമിഴ്നാട്ടിൽനിന്ന് വാങ്ങിയത്. തമിഴ്നാട്ടിൽ കോളജിൽ പഠിക്കുന്ന ഇവർ മൂന്നാറിൽ വിനോദസഞ്ചാരത്തിന് വന്നതാണെന്ന് എക്സൈസ് സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.