കോട്ടയം: കഴിഞ്ഞ യു.ഡി.എഫ് സർക്കാറിനെതിരായി ഉയർന്ന ഗുരുതര ആരോപണങ്ങൾ അന്നത്തെ കെ.പി.സി.സി പ്രസിഡൻറായിരുന്ന സുധീരൻ സമ്മതിച്ചിരിക്കുകയാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. കോൺഗ്രസ് ഹൈകമാൻഡ് നിർദേശത്തെപോലും മറികടന്നാണ് അദാനിയുമായി വിഴിഞ്ഞം തുറമുഖ കരാർ ഉണ്ടാക്കിയതെന്ന സുധീരെൻറ ആരോപണം നിസ്സാരമായി തള്ളിക്കളയാനാവില്ല. കോടികളുടെ അഴിമതി ആരോപണമുയർന്ന കരാർ ജുഡീഷ്യൽ കമീഷൻ അന്വേഷിക്കുകയാണ്. അന്നത്തെ മദ്യനയം സംബന്ധിച്ച സുധീരെൻറ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും പി.സി. ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.