ഭയ്യു മഹാരാജിെൻറ മരണം: തിരക്കിട്ട അനുമാനങ്ങളില്ലെന്ന് പൊലീസ്

ഇന്ദോർ: ആത്മീയ ഗുരു ഭയ്യു മഹാരാജിെൻറ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇൗ വിഷയത്തിൽ തിടുക്കത്തിൽ അനുമാനങ്ങളിലേക്കെത്തില്ലെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 50 വയസ്സുള്ള ഭയ്യു സ്വയം െവടിയുതിർത്ത് മരിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഉന്നത രാഷ്ട്രീയക്കാർ ഉൾപ്പെടെ നിരവധിപേർ ഇദ്ദേഹത്തിെൻറ അനുയായികളാണ്. ഭയ്യുവിന് ഉറ്റവരുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. മറ്റ് പ്രശ്നങ്ങളും അന്വേഷണത്തിലാണ്. ഭയ്യുവിെൻറ ആദ്യ ഭാര്യയിലുള്ള മകളും രണ്ടാമത്തെ ഭാര്യയും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ല. ഇതിെൻറ പേരിൽ അദ്ദേഹം വിഷമത്തിലായിരുന്നു. ഭയ്യുവിെൻറ മുറിയിൽനിന്ന് കണ്ടെടുത്ത കുറിപ്പിൽ 'കടുത്ത സംഘർഷം അനുഭവിക്കുകയാണ്; അതിനാൽ ഞാൻ പോവുകയാണെ'ന്ന് പറയുന്നുണ്ട്. ഇൗ ൈകയെഴുത്ത് ഭയ്യുവിേൻറതുതന്നെയാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മരണത്തിൽ സി.ബി.െഎ അന്വേഷണം വേണമെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഭയ്യുവിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധിപേർ ആശ്രമത്തിലെത്തി. സംസ്കാരം ബുധനാഴ്ച ൈവകി നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.