ഇടുക്കിയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ

തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴയും കാറ്റും വ്യാപക നാശംവിതച്ചു. അടിമാലി, മാങ്കുളം എന്നിവിടങ്ങളിൽ ഉരുൾപൊട്ടി ഏക്കർ കണക്കിന് കൃഷി നശിച്ചു. അടിമാലിക്ക് സമീപം ആനച്ചാലിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പത്തോളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ദേവികുളം സബ് കലക്ടർ നിർദേശം നൽകി. അടിമാലിയിലെ സുകുമാരൻ കട, ആനച്ചാൽ എന്നിവിടങ്ങളിൽ റോഡ് ഇടിഞ്ഞതിനാൽ ഇതുവഴി ഗതാഗതം നിർത്തിവെച്ചു. മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി അമ്പതോളം വീടുകൾ ഭാഗികമായി തകർന്നു. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, ലോവർപെരിയാർ അണക്കെട്ടുകൾ തുറന്നുവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.