അഹ്മദാബാദ്: 1993ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതിയെ ഗുജറാത്തിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് അറസ്റ്റ്ചെയ്തു. അഹ്മദ് ശൈഖ് (52) എന്ന അഹ്മദ് ലംബു ആണ് തെക്കൻ ഗുജറാത്തിലെ വൽസാദ് തീരത്തുനിന്ന് പിടിയിലായത്. സ്ഫോടനത്തിന് ശേഷം രാജ്യം വിട്ട ഇയാൾക്കെതിരെ ലൂക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ സി.ബി.െഎക്ക് കൈമാറും. ദാവൂദ് ഇബ്രാഹിമിെൻറ നിർദേശപ്രകാരം സ്ഫോടക വസ്തുക്കൾ ഇന്ത്യയിലേക്ക് കടത്താനുള്ള ഗൂഢാലോചനയിലും സ്ഫോടനത്തിലും അഹ്മദ് ശൈഖുമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇദ്ദേഹത്തിെൻറ തലക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 257 പേർ കൊല്ലപ്പെടുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ സ്ഫോടന കേസ് സി.ബി.െഎ ആണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.