കോട്ടയം: മീനച്ചിൽ ഇൗസ്റ്റ് അർബൻ കോഒാപേററ്റിവ് ബാങ്കിൽ പണം തിരിമറി നടത്തിയ കേസിൽ ജീവനക്കാരന് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. മോണിങ് ആൻഡ് ഇൗവനിങ് ശാഖയിലെ കാഷ്യറായിരുന്ന തലപ്പലം മങ്ങാട്ടുകുന്നേൽ ദിലീപ്കുമാറിനെയാണ് അഴിമതി നിരോധനനിയമ പ്രകാരം കോട്ടയം വിജിലൻസ് കോടതി ജഡ്ജി വി. ദിലീപ് ശിക്ഷിച്ചത്. 2008 മാർച്ചിൽ കാഷ് ബാലൻസ് കാണിക്കാതെ തിരിമറി നടത്തി 19,43,584 രൂപ തട്ടിയെടുത്തതിനാണ് വിജിലൻസ് കേസെടുത്തത്. രണ്ടാം പ്രതി ബാങ്ക് മാനേജറായിരുന്ന പൂഞ്ഞാർ പനച്ചിപ്പാറ പുരയിടത്തിൽവീട്ടിൽ വി.ജെ. ജോസിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. കോട്ടയം വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പി എ. കുര്യാക്കോസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത് ഡിവൈ.എസ്.പി എ.സി. യൂസഫാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ലീഗൽ അഡ്വൈസർ അഡ്വ. രാജമോഹൻ ആർ. പിള്ള ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.