വിദേശ വനിതകളെ പീഡിപ്പിക്കാൻ ശ്രമം; നാലുപേർ അറസ്റ്റിൽ

രാജകുമാരി (ഇടുക്കി): വിദേശ വിനോദസഞ്ചാരികളായ വനിതകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കീരിത്തോട് ആലങ്ങാട്ട് നിധിൻ റോയി (22), പൊട്ടൻകാട് ഇരുപതേക്കർ കൊച്ചുപുരക്കൽ ഷിനു സെബാസ്റ്റ്യൻ (32), ബൈസൺവാലി സൊസൈറ്റിമേട് കൊല്ലംപറമ്പിൽ രാജേഷ് (30), മുട്ടുകാട് മടത്തുംപടിയിൽ ശ്രീകാന്ത് (24) എന്നിവരെയാണ് ദേവികുളം സി.ഐ ഷിബു പാപ്പച്ചെൻറ നേതൃത്വത്തിലെ സംഘം മുട്ടുകാട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. ആദ്യ മൂന്ന് പ്രതികളും സ്വകാര്യ ബസ് ജീവനക്കാരാണ്. വാഹന പണിമുടക്ക് നടന്ന വ്യാഴാഴ്ച വൈകീട്ട് മുട്ടുകാട്ടിൽ മുനിയറക്കുന്നിൽെവച്ചാണ് മദ്യലഹരിയിലായിരുന്ന പ്രതികൾ വിനോദസഞ്ചാരികളെ ആക്രമിക്കാനും സംഘത്തിലെ രണ്ട് വനിതകളെ കയറിപ്പിടിക്കാനും ശ്രമിച്ചത്. ഇംഗ്ലണ്ട്, അർജൻറീന സ്വദേശികളായ അഞ്ചുപേരെയാണ് പ്രതികൾ അപമാനിച്ചത്. ഓടി രക്ഷപ്പെട്ട വിദേശവനിതകൾ സമീപത്തെ വീടുകളിൽ അഭയം തേടുകയായിരുന്നു. ഇവർ താമസിച്ചിരുന്ന സ്വകാര്യ റിസോർട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.