പാലാ: ഇന്ത്യന്‍ അത്ലറ്റിക്സില്‍ മലയാളി താരങ്ങളുടെ കുത്തകയായിരുന്ന 400 മീറ്ററില്‍ അരങ്ങേറിയത് പുത്തന്‍ താരോദയങ്ങളുടെ വിസ്മയപോരാട്ടം. ഒരു റെക്കോഡ് മാത്രമേ പിറന്നുള്ളൂവെങ്കിലും ട്രാക്കില്‍ ഒറ്റലാപ്പിലെ അങ്കം സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലെ ആദ്യദിനത്തെ ആവേശത്തിലാഴ്ത്തി. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികളുടെ മൂന്നിനത്തിലും സ്വര്‍ണം നേടിയ പി.ടി. ഉഷയുടെ ശിഷ്യർ ഇത്തവണ ഫൈനലില്‍പോലുമെത്തിയില്ലെന്നതും ശ്രദ്ധേയമായി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ അഭിഷേക് മാത്യുവാണ് പുതിയ സമയം കുറിച്ചത്. 48.88 സെക്കന്‍ഡില്‍ അഭിഷേക് മുന്നിലത്തെിയപ്പോള്‍ പഴങ്കഥയായത് വ്യാഴവട്ടം പഴക്കമുള്ള റോബിന്‍ റോസ് മാണിയുടെ നേട്ടമായിരുന്നു. ഇടുക്കി വെള്ളയാംകുടി സെൻറ് ജെറോംസ് സ്കൂളിലെ താരമായിരുന്ന റോബിെൻറ 49.05 സെക്കന്‍ഡാണ് പാലായില്‍ അഭിഷേക് തിരുത്തിയത്. കഴിഞ്ഞ വര്‍ഷം പത്തനംതിട്ടയുടെ അനന്തു വിജയന് മുന്നില്‍ കീഴടങ്ങിയ അഭിഷേകിേൻറത് വമ്പന്‍ തിരിച്ചുവരവാണ്. ജൂനിയര്‍ വിഭാഗത്തില്‍ നിലവിലെ വ്യക്തിഗത ജേതാവായ അഭിഷേക് ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്ലറ്റിക്സില്‍ 800 മീറ്ററില്‍ വെള്ളി നേടിയിരുന്നു. കണ്ണൂര്‍ ഇരിട്ടി മറ്റത്തില്‍ മാത്യൂ--ലിസ് ദമ്പതികളുടെ മകനാണ്. വയനാട് സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിലെ എസ്. കിരണാണ് അഭിഷേകിനു പിന്നിൽ വെള്ളി നേടിയത്. സമയം 51.16 സെക്കന്‍ഡ്. സീനിയര്‍ ആണ്‍കുട്ടികളില്‍ പത്തനംതിട്ട ഇരവിപേരൂര്‍ െസൻറ് ജോണ്‍സ് എച്ച്്.എസ്.എസിലെ അനന്തു വിജയനാണ് സ്വര്‍ണം. ജൂനിയറില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാവായിരുന്നു അനന്തു. 49.12 സെക്കന്‍ഡാണ് അനന്തുവിെൻറ സമയം. പുല്ലാട് അനന്തു നിവാസില്‍ വിജയൻ-ജയശ്രീ ദമ്പതികളുടെ മകനാണ് അനന്തു. പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിലെ മുഹമ്മദ് മുര്‍ഷിദിനാണ് വെള്ളി (49.18 സെ.) സബ്ജൂനിയറില്‍ വയനാട്ടുകാരന്‍ കെ.വി. കണ്ണനാണ് സ്വര്‍ണം. 55.39 സെക്കന്‍ഡിലായിരുന്നു കണ്ണെൻറ ഫിനിഷ്. തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി മോഡല്‍ െറസിഡന്‍ഷ്യല്‍ സ്കൂളിെൻറ താരമാണ് ഈ എട്ടാം ക്ലാസുകാരന്‍. കഴിഞ്ഞ വര്‍ഷം കോതമംഗലം സെൻറ് ജോര്‍ജ് സ്കൂളിെൻറ വാരിഷ് ബോഗിമ 54.45 സെക്കന്‍ഡിലായിരുന്നു ഒന്നാം സ്ഥാനം നേടിയത്. പെണ്‍കുട്ടികളുടെ 400 മീറ്റർ സബ്ജൂനിയറില്‍ മാര്‍ ബേസിലിെൻറ പി. അഭിഷ ഒന്നാമതായി (ഒരു മിനിറ്റ് 00.49 സെക്കന്‍ഡ്). കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസിലെ സാനിയ ട്രീസ ടോമിക്കാണ് വെള്ളി. സമയം ഒരു മിനിറ്റ് 01.75 സെക്കന്‍ഡ്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ അഭിഷയുടെ ആദ്യ സ്വര്‍ണമാണിത്. മനോഹരൻ-ഷീബ ദമ്പതികളുടെ മകളായ അഭിഷ നാലുവര്‍ഷമായി മാര്‍ബേസിലില്‍ ഷിബി ടീച്ചറുടെ കീഴിലാണ് പരിശീലനം. 200, 600 മീറ്റുകളിലും മത്സരിക്കുന്നുണ്ട്. ജൂനിയറില്‍ ഒന്നാമതായ പ്രിസ്കില്ല ഡാനിയലും പുതുമുഖമാണ്. 56.84 സെക്കന്‍ഡിലായിരുന്നു തിരുവനന്തപുരം സായ് താരമായ പ്രിസ്കില്ല ഓടിയെത്തിയത്. തുണ്ടത്തില്‍ എം.വി.എച്ച്.എസ് വിദ്യാര്‍ഥിനിയായ പ്രിസ്കില്ല പത്തനംതിട്ട കമ്പേനാട് താന്നയ്ക്കല്‍ ഡാനിയേല്‍--ഗ്രേസി ദമ്പതികളുടെ മകളാണ്. എറണാകുളം പെരുമാനൂര്‍ സെൻറ് തോമസ് സ്കൂളിലെ എ.എസ്. സാന്ദ്രക്കാണ് വെള്ളി (57.09 സെക്കന്‍ഡ്). കഴിഞ്ഞ വര്‍ഷം പി.ടി. ഉഷയുടെ ശിഷ്യ നേടിയ സമയത്തെക്കാള്‍ മികച്ചതായിരുന്നു ഇരുവരുടേതും. സീനിയര്‍ പെണ്‍കുട്ടികളില്‍ തൃശൂര്‍ എരുമപ്പെട്ടി ജി.എച്ച്.എസ്.എസിലെ ടി.ജെ. ജംഷീലയുടെ വിജയവും ശ്രദ്ധേയമായി. 57.92 സെക്കന്‍ഡിലായിരുന്നു ജംഷീലയുടെ നേട്ടം. (BINEESH)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.