കുമളി: സ്വന്തം പടവും വാർത്തയും ഉണ്ടെന്നറിഞ്ഞ് രാവിെല പത്രം സ്വന്തമാക്കിയ ജോൺ സോളോണും കൂട്ടുകാരി എയിൻ ഹ്വഡിസോളയും ഹാപ്പിയായി. സ്പെയിൻ സ്വദേശികളായ ഇരുവരും തേക്കടി ബൈപാസിനരികിലെ ഹോട്ടൽ ചുമരിൽ ചിത്രങ്ങൾ വരക്കുന്ന പടവും വാർത്തയും ചൊവ്വാഴ്ചയാണ് 'മാധ്യമം' പ്രസിദ്ധീകരിച്ചത്. മലയാളത്തിൽ 'നന്ദി'യെന്ന് മാത്രം പറയാനറിയുന്ന ഇരുവരും, പക്ഷേ ഭാഷയുടെ അതിർവരമ്പുകളില്ലാതെ വാർത്തയും ചിത്രവും ആസ്വദിച്ചു. തേക്കടിയിലെ അവധിക്കാലത്തിന് വിടപറഞ്ഞ് തായ്ലൻഡിലേക്കും അവിെടനിന്ന് ഇപ്പോൾ താമസിക്കുന്ന ഇംഗ്ലണ്ടിലേക്കും ഇരുവരും ഇന്ന് യാത്രതിരിക്കും. സ്വന്തം നാട്ടിലെത്തിയശേഷം നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിക്കാനും സൂക്ഷിച്ചുവെക്കാനുമായി മാധ്യമത്തിെൻറ കോപ്പികൾ സ്വന്തമാക്കിയാണ് ഇരുവരുടെയും മടക്കം. വാർത്ത പ്രസിദ്ധീകരിച്ചതിന് നന്ദി പറയാനും ഇവർ മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.