കറുകച്ചാൽ: വേനൽകാല പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാറിെൻറ പ്രത്യേക പദ്ധതി പ്രകാരം വിതരണം ചെയ്ത വാട്ടർ ടാങ്കുകൾ മാസങ്ങളായി സ്കൂൾ ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ. നെടുംകുന്നം സെൻറ് ജോൺസ് സ്കൂൾ ഗ്രൗണ്ടിലാണ് 5000 ലിറ്റർ വീതം സംഭരണശേഷിയുള്ള ആറ് വാട്ടർ ടാങ്കുകൾ ഉപേക്ഷിച്ചിരിക്കുന്നത്. നെടുംകുന്നം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലയിൽ ടാങ്കുകൾ സ്ഥാപിച്ച് പൊതുജനങ്ങൾക്ക് വെള്ളം എത്തിച്ചു നൽകുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കലക്ടറുടെ ഫണ്ടിൽനിന്ന് അനുവദിച്ച വാട്ടർ ടാങ്കുകളാണ് സ്കൂൾ ഗ്രൗണ്ടിൽ ഉപേക്ഷിച്ചത്. വാട്ടർ ടാങ്ക് സ്ഥാപിക്കാനാവശ്യമായ തറ നിർമിക്കുകയും ടാങ്കറുകളിൽ വെള്ളം എത്തിച്ചു നൽകുകയും മാത്രമാണ് പഞ്ചായത്തിെൻറ ജോലി. എന്നാൽ, ടാങ്കുകൾ ലഭിച്ച് മൂന്നു മാസത്തോളം ആയിട്ടും ഇവ സ്ഥാപിക്കാനാവശ്യമായ നടപടി പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. മേഖലയിൽ ഇത്തവണ ഏറ്റവും അധികം വരൾച്ച ഉണ്ടായ പ്രദേശമായിരുന്നു നെടുംകുന്നം. പഞ്ചായത്തിലെ 80 ശതമാനം ജനങ്ങളും കുടിവെള്ളം വിലക്ക് വാങ്ങിയപ്പോഴും അധികൃതർ ടാങ്ക് സ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിച്ചില്ല. വേനൽ കനത്ത സാഹചര്യത്തിൽ ടാങ്കുകൾ സ്ഥാപിച്ചിരുന്നെങ്കിൽ ഒരു പരിധിവരെ ജലക്ഷാമം പരിഹരിക്കാമായിരുന്നു. ഇതോടൊപ്പം ടാങ്കുകൾ നൽകിയ മറ്റ് പഞ്ചായത്തുകളിൽ പദ്ധതി വിജയകരമാക്കിയിട്ടുണ്ട്. എന്നാൽ, മാസങ്ങൾ പിന്നിടുമ്പോഴും ടാങ്കുകൾ സ്ഥാപിക്കാൻ പഞ്ചായത്ത്് തയാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.