കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് ഓഫിസില്‍നിന്ന് കാണാതായ ഫയലുകള്‍ കണ്ടെത്തി. മിനി ബൈപാസ് നിർമാണം സംബന്ധിച്ച ഫയലുകളാണ് പഞ്ചായത്ത് ഓഫിസിലെ അലമാരക്ക് പിന്നില്‍നിന്ന് കിട്ടിയത്. മിനി ബൈപാസ് നിർമാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരുന്നതിനിടെ കഴിഞ്ഞ മാര്‍ച്ച് ആദ്യമാണ് മിനി ബൈപാസിെൻറ ആദ്യഘട്ട നിർമാണം സംബന്ധിച്ച രേഖകള്‍ പഞ്ചായത്തില്‍നിന്ന് കാണാതായത്. മിനി ബൈപാസ് നിർമാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി നല്കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. മൂന്ന് ഘട്ടമായി ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ നിർമാണപ്രവര്‍ത്തനങ്ങളാണ് പദ്ധതി പ്രകാരമുള്ളത്. ഇതില്‍ ആദ്യ രണ്ടു ഘട്ടങ്ങളിലെ നിർമാണത്തെ സംബന്ധിച്ച ഫയലുകളാണ് അപ്രത്യക്ഷമായത്. അന്വേഷണത്തിനിടെ വിജിലന്‍സ് സംഘം പരിശോധനക്കായി ആവശ്യപ്പെട്ടപ്പോഴാണ് രണ്ടു ഫയലുകള്‍ കാണാതായ വിവരം പുറത്തുവന്നത്. തുടര്‍ന്ന് ഇക്കാര്യം കാട്ടി അസി. എൻജിനീയര്‍ കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതിയും നല്കി. പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാതെയാണ് ഇതു സംബന്ധിച്ച് ഉദ്യാഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി വരുന്നതിനിടെ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിലെ അലമാരക്ക് പിന്നില്‍നിന്ന് ഫയലുകള്‍ കിട്ടിയത് ദുരൂഹത ഉയര്‍ത്തുന്നു. മുഷിഞ്ഞ് പൊടിപിടിച്ച നിലയിലാണ് ഫയലുകള്‍ കണ്ടെത്തിയത്. ഓഡിറ്റിങ്ങിനു ശേഷമുള്ള ഫയലുകള്‍ മാറ്റിയിട്ടപ്പോള്‍ ഇവയും അതിൽ ഉള്‍പ്പെട്ടതാകാം എന്നാണ് അധികൃതരുെട വിശദീകരണം. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാനായി മിനി ബൈപാസിെൻറ നിർമാണം തുടങ്ങിയത്. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി പാതിവഴിയിലായതോടെയാണ് സ്വകാര്യ വ്യക്തി വിജിലന്‍സില്‍ പരാതി നല്‍കിയത്. നിലവിലെ ഭരണ സമിതിയും വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.