കുറവിലങ്ങാട്: എം.വി.ഐ.പി കനാലിെൻറ സംരക്ഷണഭിത്തിക്ക് പിന്നാലെ താൽക്കാലികമായി നിർമിച്ച കോൺക്രീറ്റ് പൈപ്പും പൊട്ടി. വെമ്പള്ളി മേലേട്ട് ഭാഗത്ത് താൽക്കാലികമായി നിർമിച്ച കോൺക്രീറ്റ് പൈപ്പാണ് തകർന്നത്. ചൊവാഴ്ച രാവിലെ എേട്ടാടെയാണ് സംഭവം. ഇതേത്തുടർന്ന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായി. മാസങ്ങൾക്ക് മുമ്പ് മേലേട്ട് ഭാഗത്ത് എം.വി.ഐ.പി കനാലിെൻറ സംരക്ഷണഭിത്തി തകർന്നിരുന്നു. ഇത് പൂർണമായി പുതുക്കിപ്പണിയാൻ ഒരു വർഷമെങ്കിലും എടുക്കുമെന്നതിനാൽ താൽക്കാലികമായി കോൺക്രീറ്റ് പൈപ്പ് സ്ഥാപിക്കുകയായിരുന്നു. കനാൽ ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് താൽക്കാലികമായി വലിയ കോൺക്രീറ്റ് പൈപ്പ് സ്ഥാപിക്കുകയും ചാക്കിൽ മണ്ണുനിറച്ച് ബലപ്പെടുത്തുകയും ചെയ്തിരുന്നു. ഇവയെ കനാലുമായി ബന്ധപ്പെടുത്തിയശേഷം െവള്ളം തുറന്നുവിട്ടതോടെയാണ് ൈപപ്പ് പൊട്ടിയത്. വെള്ളം എത്തി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴായിരുന്നു തകർച്ച. ഈ ഭാഗത്തെ കനാൽ വൃത്തിയാക്കാതെയാണ് വെള്ളം തുറന്നുവിട്ടതെന്ന് ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് തകരാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ജലവിഭവ വകുപ്പ് പിറവം ഡിവിഷെൻറയും കുറുപ്പന്തറ സബ് ഡിവിഷെൻറയും മേൽനോട്ടത്തിലായിരുന്നു നിർമാണം. താൽക്കാലിക സംവിധാനവും തകർന്നതോടെ വെമ്പള്ളി പ്രദേശത്ത് ജലക്ഷാമം രൂക്ഷമാകുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.