യന്ത്രം ചതിച്ചു; 70കാരൻ തെങ്ങിനു മുകളിൽ കുടുങ്ങിയത് അരമണിക്കൂർ

കാഞ്ഞിരപ്പള്ളി: യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറി മുകളിൽ കുടുങ്ങിയ 70കാരനെ ഫയര്‍ഫോഴ്‌സ് താഴെയിറക്കി. തമ്പലക്കാട് നടുവേലിപ്പറമ്പില്‍ മാത്തുക്കുട്ടിയാണ് (70) തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ തെങ്ങിൽ കയറിയത്. എന്നാല്‍, മുകളിലെത്തിയപ്പോള്‍ യന്ത്രം തെന്നിമാറി. ഇതോടെ കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയിലായി. തുടര്‍ന്ന് തെങ്ങില്‍ പിടിച്ചിരുന്ന മാത്തുക്കുട്ടിയെ വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് താഴെയിറക്കി. അരമണിക്കൂറോളം തെങ്ങിനു മുകളില്‍ കുടുങ്ങിയ മാത്തുക്കുട്ടിയെ ഏണി ഉപയോഗിച്ചാണ് താഴെയിറക്കിയത്. ഫയര്‍േഫാഴ്‌സിെൻറ ഏണി തെങ്ങില്‍െവച്ചുകെട്ടിയ ശേഷം രണ്ടു ഉദ്യോഗസ്ഥര്‍ മുകളില്‍ കയറി മാത്തുക്കുട്ടിയെ പിടിച്ചു താഴെയിറക്കുകയായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസര്‍ അജിത് കുമാര്‍, കെ.എസ്. സുദര്‍ശന്‍, പി.ടി. മധുസൂദനന്‍, എസ്. പ്രസാദ്, പി.കെ. സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് മാത്തുക്കുട്ടിയെ താഴെയിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.