മന്ത്രി എം.എം. മണിയുടെ സഹോദരന് ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളാണ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിരിക്കുന്നത് അടൂര്‍: മൂന്നാറില്‍ ഭൂമി കൈയേറി കൈവശം െവച്ചിരിക്കുന്ന മാര്‍ക്സിസ്റ്റ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഭൂമാഫിയയെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്. ഡി.സി.സി നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് എക്സിക്യൂട്ടിവ് അടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി എം.എം. മണിയുടെ സഹോദരന് ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളാണ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിരിക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന കലക്ടറെയും സബ്കലക്ടറെയും വിരട്ടി ഒഴിപ്പിക്കൽ നിര്‍ത്തി വെപ്പിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമാഫിയക്ക് ഒപ്പമാണെന്നതിെൻറ വലിയ തെളിവാണ്. മൂന്നാറില്‍ പൊമ്പിളൈ ഒരുൈമ നടത്തിയ സമരത്തെ യു.ഡി.എഫ് പിന്തുണക്കുന്നത് അവരുടെ ശക്തി നോക്കിയല്ല. മന്ത്രി രാജിവെക്കണമെന്ന വാദത്തിനുവേണ്ടി പോരാടുന്നതുകൊണ്ടാണ്. ക്രിമിനല്‍ക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എം.എം. മണിയെ മന്ത്രിയാക്കിയത് തന്നെ ധാര്‍മികതക്ക് എതിരാണ്. മണിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുന്നതുവരെ യു.ഡി.എഫ് സമരം തുടരും. തൊഴിലാളി വര്‍ഗ നേതാവായ മുഖ്യമന്ത്രി സംസാരത്തിലും പ്രവൃത്തിയിലും മുതലാളിത്ത സമീപനമാണ് സ്വീകരിക്കുന്നത്. ഒരു വര്‍ഷത്തെ ഭരണം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികദിനമായ 25ന് ‘ഒന്നും ശരിയാകാത്ത ഒരു വര്‍ഷം’ എന്ന പേരില്‍ പ്രതിഷേധ ദിനം ആചരിക്കുമെന്നും എം.എം. ഹസന് പറഞ്ഞു. രാജ്യത്ത് മുമ്പെങ്ങും ഇല്ലാത്ത രീതിയില്‍ വര്‍ഗീയശക്തികള്‍ ഭീഷണി ഉയര്‍ത്തുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന് പറഞ്ഞു. ഇന്ത്യ ബഹുസ്വരതയുള്ള രാജ്യമാണെന്നും ഇത് സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിെൻറ ഉത്തരവാദിത്തമാണെന്നും പി.ജെ. കുര്യന് പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് അധ്യക്ഷതവഹിച്ചു. ആേൻറാ ആൻറണി എം.പി, അടൂര്‍ പ്രകാശ് എം.എൽ.എ, കെ. ശിവദാസന്‍നായര്‍, പി. മോഹന്‍രാജ്, കെ.പി.സി.സി ട്രഷറര്‍ ജോണ്സണ് എബ്രഹാം, യു.ഡി.എഫ് ജില്ല ചെയര്മാന് പന്തളം സുധാകരന്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ ഏഴംകുളം അജു, സുധാക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.