മേലുകാവ്: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. മേച്ചാൽ മച്ചിയാനിക്കൽ ബിജോയി എന്ന ജോസാണ് (43)പിടിയിലായത്. ഒരു മാസം മുമ്പ് മാതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടി പീഡനത്തിനിരയായത്. പെൺകുട്ടി പഠനത്തിൽ പിന്നിലായതോടെ അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തു. വിവാഹിതനായ പ്രതിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതേതുടർന്ന് ഭാര്യ ഉപേക്ഷിച്ചുപോയതാണെന്നും പൊലീസ് പറഞ്ഞു. കെ.എസ്.ആർ.ടി.സി എരുമേലി ഡിപ്പോയിലെ കണ്ടക്ടറാണ് ജോസ്. ഈരാറ്റുപേട്ട സി.ഐ എസ്. ബിനു, മേലുകാവ് എസ്.ഐ എസ്. സന്ദീപ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.