കറുകച്ചാൽ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് പട്ടാപ്പകൽ മോഷണം പോയി. നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ ബൈക്ക് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. നെടുംകുന്നം കവലയിൽ റബർ വ്യാപാരം നടത്തുന്ന കുളങ്ങര ഷൗക്കത്തിെൻറ ബൈക്കാണ് മോഷണം പോയത്. കടയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് കാണാതാകുകയായിരുന്നു. താക്കോലും ബൈക്കിലുണ്ടായിരുന്നു. ഇതോടെ കച്ചവടക്കാരും നാട്ടുകാരും ചേർന്ന് അേന്വഷിച്ചെങ്കിലും ബൈക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കറുകച്ചാൽ പൊലീസിെന അറിയിച്ചതനുസരിച്ച് ഇവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പെട്രോൾ പമ്പിലെയടക്കം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഒന്നും വ്യക്തമായില്ല. പിന്നീട് നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ നെടുംകുന്നം പള്ളിപ്പടിക്ക് സമീപം ബൈക്ക് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പെട്രോൾ തീർന്നതിനാൽ മോഷ്ടാവ് വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്ന് മുക്കാൽ കിലോമീറ്ററോളം വ്യത്യാസത്തിലാണ് ബൈക്ക് കണ്ടെത്തിയത്. ബൈക്ക് മോഷ്ടിച്ചതല്ലെന്നും ആരോ കബളിപ്പിക്കാനായി എടുത്തുകൊണ്ടുപോയതാണെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് ബൈക്ക് മോഷണം പതിവാകുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ മൂന്നാമത്തെ മോഷണമാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.