കോട്ടയം: 20 ലോകപ്രശസ്ത സിനിമകളിലൂടെയും സംവാദങ്ങളിലൂടെയും കഴിഞ്ഞ നാലുനാൾ സിനിമ പ്രേമികളെ ആസ്വാദനത്തിെൻറ ലഹരിയിലാഴ്ത്തിയ മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ചൊവ്വാഴ്ച തിരശ്ശീല വീഴും. കേരള ചലച്ചിത്ര അക്കാദമിയും ആത്മയും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. ചിത്ര കൃഷ്ണന്‍കുട്ടി, ഷാഹുല്‍ കാരാപ്പുഴ എന്നിവരുടെ പ്രദര്‍ശനവും അനില്കട്ടച്ചിറയുടെ ലൈവ് ചിത്രരചനയും മേളക്ക് മിഴിവേകി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അനശ്വര തിയറ്ററില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ സംവിധായകന് സിബിമലയില്‍ മുഖ്യാതിഥിയാകും. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീന പോള്‍, ലാല്‍ജോസ്, വി.എന്‍. വാസവന്, വി.കെ. ജോസഫ്, മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുക്കും. മധ്യതിരുവിതാംകൂറിനെ സിനിമയുടെ കാഴ്ചകളിലേക്ക് നയിച്ച എം.എം. വര്‍ക്കിയെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.