കോട്ടയം: നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിച്ച് എം.ജി യൂനിവേഴ്സിറ്റി ഗവേഷണ വിദ്യാർഥിനി ദീപ മോഹനനെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ വെൽഫെയർ പാർട്ടി കോട്ടയം ജില്ല എക്സിക്യൂട്ടിവ് പ്രതിഷേധിച്ചു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാത്ത സർക്കാർ പൊലീസിനെ ഉപയോഗിച്ച് വിദ്യാർഥികളുടെ ആത്മാഭിമാനത്തെയും വിപ്ലവവീര്യത്തെയും തളർത്തുകയാണെന്നും ഇതിനെതിരെ വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മകൾ ഉയർന്നുവരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. •ദലിതുകൾക്കും സ്ത്രീകൾക്കും സഹായമായി മാറേണ്ട പൊലീസ് അധികാരികള്‍ പരാതിയുമായി എത്തിയ ദീപ പി. മോഹനന് എന്ന എം.ജി യൂനിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വിദ്യാര്‍ഥി വിഭാഗം ജില്ല സെക്രേട്ടറിയറ്റ്. നിയമപ്രകാരം ലഭിക്കേണ്ട അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ദീപ പ്രതിഷേധം നടത്തിയത്. എന്നാല്‍, പൊലീസ് പ്രതിഷേധത്തെ പ്രകോപനപരമാക്കി മാറ്റുകയായിരുന്നു. ഇത്തരം പ്രവൃത്തികള്‍ക്ക് മുന്‍കൈ എടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാന്‍ അധികാരികള്‍ തയാറാകണം. സ്ത്രീകള്‍ക്കും ദലിത് വിദ്യാർഥികൾക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നവരായല്ല, അവരുടെ നീതിക്ക് വേണ്ടി മുന്‍തൂക്കം കൊടുക്കുന്നവരായി മാറുകയാണ് പൊലീസ് ചെയ്യേണ്ടതെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥി വിഭാഗം ജില്ല കണ്‍വീനര്‍ ഫിർദൗസ് റഷീദ് യോഗത്തിന് അധ്യക്ഷതവഹിച്ചു. സമിതി അംഗങ്ങളായ ജവാദ് കോട്ടയം, പി.എസ്. റമീസ്, പദ്മ, സഹില എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഗാന്ധിനഗർ: എം.ജി യൂനിവേഴ്സിറ്റി നാനോസയൻസ് വിഭാഗം ഗവേഷണ വിദ്യാർഥിനി ദീപ പി.മോഹനനെ പൊലീസ് മർദിച്ചതിലും ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ 11ന് എസ്.പി ഒാഫിസിലേക്ക് ദലിത് െഎക്യവേദി നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് കൺവീനർ ഷിബു പാറക്കടവൻ അറിയിച്ചു. വൈകീട്ട് ജില്ലയിലെ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനം നടത്തും. ഗാന്ധിനഗറിൽ തിങ്കളാഴ്ച വൈകീട്ട് നടന്ന പ്രതിഷേധമാർച്ചിൽ സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. സുരേഷ്, ബി.എസ്.പി ജില്ല പ്രസിഡൻറ് ഷിബു പാറക്കടവൻ, ജോസ് പി.വർഗീസ്, പ്രവീൺ ജയിംസ്, അഡ്വ. സി.പി. രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.