ചങ്ങനാശ്ശേരി: പനച്ചിക്കാട്ട്, വെള്ളൂത്തുരുത്തിയില്‍ കഞ്ചാവ് മാഫിയ വീടും കാറും അടിച്ചുതകർത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് വെള്ളൂത്തുരുത്തി, വെളുത്തേടത്ത് കരോട്ട് സന്തോഷ് ഫിലിപ്പിെൻറ വീടിനുനേരെ സ്ഥലത്തെ കഞ്ചാവ് മാഫിയ ആക്രമണം അഴിച്ചുവിട്ടത്. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ പുറത്തുനിന്ന് വീട് ആക്രമിക്കുന്ന സംഘത്തെയാണ് കണ്ടത്. മാരകായുധങ്ങളുമായി എത്തിയ സംഘം വീടിനു പുറത്തുണ്ടായിരുന്ന എല്ലാ സാധനങ്ങളും തല്ലിത്തകര്‍ത്തു. വീട്ടുമുറ്റത്ത് കിടന്ന കാര്‍ പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. ജനല്‍ച്ചില്ലുകള്‍ വലിയ കമ്പിവടി കൊണ്ട് അടിച്ചുതകര്‍ത്തു. വീട്ടുകാര്‍ ബഹളംെവച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ കൂടിയപ്പോക്കെും അക്രമി സംഘം കടന്നുകളഞ്ഞുവെന്നും ചിങ്ങവനം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊലക്കേസ് പ്രതിയും നിരവധി കഞ്ചാവ് വില്‍പന കേസിലെ പ്രതിയുമായ പെരിഞ്ചേരികുന്ന് കോളനിയില്‍ ആഷ്‌ലി സോമെൻറ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. ചിങ്ങവനം എസ്.ഐ അനൂപ് സി. നായരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.