വണ്ടിപ്പെരിയാര്‍: കരിങ്കുരങ്ങിന്‍െറ ആക്രമണത്തില്‍ എസ്റ്റേറ്റ് ജീവനക്കാരന് പരിക്ക്. 62ാംമൈല്‍ തൊണ്ടിയാര്‍ എസ്റ്റേറ്റിലെ സൂപ്പര്‍വൈസര്‍ പെരുമത്ത്കിഴക്കേതില്‍ ജോണ്‍സി പീറ്ററിനാണ് (64) കൈക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ എസ്റ്റേറ്റ് ബംഗ്ളാവിന് സമീപമാണ് സംഭവം. ഏലക്ക എടുക്കാന്‍ സ്ത്രീ തൊഴിലാളികള്‍ എസ്റ്റേറ്റിലൂടെ നടന്നുപോകുമ്പോള്‍ കുരങ്ങ് ഇവരെ ആക്രമിക്കാനത്തെി. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ജോണ്‍സിയുടെ മേല്‍ കുരങ്ങ് ചാടിവീണത്. രണ്ടു കൈകളിലും കടിക്കുകയും കൈയില്‍ മാന്തുകയും ചെയ്തു. ജോണ്‍സിയെ പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ച മുമ്പ് ഇതേ എസ്റ്റേറ്റിലെ തൊഴിലാളികളായ ആന്‍റണി, ജയലക്ഷ്മി എന്നിവരെ കുരങ്ങ് ആക്രമിച്ചിരുന്നു. കുറെ നാളുകളായി കരിങ്കുരങ്ങ് ഈ പ്രദേശത്തുതന്നെ തമ്പടിച്ചിരിക്കുകയാണ്. കുരങ്ങ് ആക്രമിച്ച വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ രാവിലെ അറിയിച്ചെങ്കിലും ഉച്ചക്കു ശേഷമാണ് ഇവരത്തെിയത്. ഇതില്‍ പ്രതിഷേധിച്ച് 200 ഓളം തൊഴിലാളികള്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും പണിമുടക്കുകയും ചെയ്തു. കുമളി റേഞ്ച് ഓഫിസര്‍ എസ്. മണി സ്ഥലത്തത്തെി രണ്ടുദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് തൊഴിലാളികള്‍ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.