കോട്ടയം: സൗജന്യ വൈഫൈ സ്ഥാപനങ്ങളിലത്തെിച്ച് ലഹരിസാധനങ്ങള്‍ വില്‍ക്കുന്നുവെന്ന പരാതിയില്‍ ജില്ലാ പൊലീസിന്‍െറ മിന്നല്‍ പരിശോധന. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 228 കടകളിലും സ്ഥാപനങ്ങളിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. എട്ടു കടകളില്‍ ലഹരി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതായി കണ്ടത്തെി. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. സ്കൂളിലെ ഇടവേളകളില്‍ കടകളിലത്തെുന്ന വിദ്യാര്‍ഥികള്‍ക്ക് വൈഫൈ സൗകര്യം ഒരുക്കുകയും പിന്നീട് ലഹരി സാധനങ്ങള്‍ വില്‍ക്കുകയുമാണ് ഇവരുടെ രീതി. ഇത്തരം കടകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നതായും കണ്ടത്തെി. ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍െറ നിര്‍ദേശപ്രകാരം സ്പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ് കുമാറിന്‍െറ നേതൃത്വത്തില്‍ വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം, പാലാ ഡിവൈ.എസ്.പിമാരായിരുന്നു പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.