ഈരാറ്റുപേട്ട: മീനച്ചിലാറ്റിന്‍െറ തീരമിടിഞ്ഞ് അപകടാവസ്ഥയിലായ വീടുകള്‍ സംരക്ഷിക്കാന്‍ തീരത്ത് താല്‍ക്കാലിക നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തീരത്തിനോട് ചേര്‍ന്ന് ലോഡുകണക്കിന് കരിങ്കല്ലിട്ടു വെള്ളത്തിന്‍െറ ഗതിമാറ്റി വിടുന്ന പണിയാണ് ആരംഭിച്ചത്. കരിങ്കല്ലിട്ട് കൂടുതലുണ്ടായേക്കാവുന്ന അപകടം ഒഴിവാക്കുകയാണ് ലക്ഷ്യം. അരുവിത്തുറ കോളജ് ജങ്ഷനില്‍ പുതുതായി പണിയുന്ന പാലത്തിനു സമീപമുള്ള പേഴുങ്കാട്ടില്‍ ഓമനക്കുട്ടന്‍, കരീത്തറ അപ്പച്ചന്‍ എന്നിവരുടെ വീടുകളാണ് ശക്തമായ വെള്ളമൊഴുക്കില്‍ തീരമിടിഞ്ഞ് അപകടാവസ്ഥയിലായത്. കഴിഞ്ഞദിവസമുണ്ടായ കനത്തമഴയത്തെുടര്‍ന്ന് വീടുകള്‍ ഭീഷണിയിലായിരുന്നു. നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം ഒരാഴ്ചത്തേക്ക് നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.