കോട്ടയം: അഞ്ചുവര്‍ഷമായി കോട്ടയം ജനറല്‍ ആശുപത്രിയില്‍ പെട്ടിയിലിരുന്ന സ്കാനിങ് യന്ത്രത്തിന് ശാപമോക്ഷമാകുന്നു. ഓണസമ്മാനമായി സ്കാനിങ് യന്ത്രം പ്രവര്‍ത്തിച്ചുതുടങ്ങും. ഇതിന്‍െറ അവസാനവട്ട ജോലി പുരോഗമിക്കുകയാണ്. പ്രസരണശേഷി വര്‍ധിപ്പിക്കാന്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ നടപടികളാണ് നടന്നുവരുന്നത്. ഒരാഴ്ചക്കുള്ളില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കും. ഇതിനുശേഷം സ്കാനിങ് യന്ത്രം സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കും. കോട്ടയം ജനറല്‍ ആശുപത്രിക്ക് 2011 ഡിസംബറിലാണ് 5.25 കോടി വിലയുള്ള സ്കാനിങ് യന്ത്രം കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവദിച്ചത്. എന്നാല്‍, ഇത് സ്ഥാപിക്കാന്‍ അധികൃതര്‍ ഒരുനടപടിയും സ്വീകരിച്ചിരുന്നില്ല. പ്രത്യേക ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന കാര്യത്തിലും അധികൃതര്‍ മെല്ളെപ്പോക്ക് തുടര്‍ന്നു. ഇതോടെ വര്‍ഷങ്ങളായി യന്ത്രം പെട്ടിയില്‍തന്നെ വിശ്രമിക്കുകയായിരുന്നു. ഇതിനിടെ സ്കാനിങ് മെഷീന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും നടന്നു. രോഗികള്‍ മനുഷ്യാവകാശ കമീഷനിലും ലോകായുക്തിലുമൊക്കെ പരാതിയും നല്‍കി. സ്കാനിങ് യന്ത്രം സ്ഥാപിക്കാത്തതിനെതിരെ എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ ആശുപത്രി വികസന സമിതി അംഗം പി.കെ. ആനന്ദക്കുട്ടന്‍ 2013 നവംബര്‍ 16 മുതല്‍ അഞ്ചുദിവസം ആശുപത്രിക്കു മുന്നില്‍ നിരാഹാര സത്യഗ്രഹം നടത്തിയതോടെ പ്രശ്നം ഏറെ ചര്‍ച്ചയായി. അന്നത്തെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്കാനിങ് യന്ത്രം സ്ഥാപിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിച്ചത്. എന്നാല്‍, പിന്നീട് ഒരു നടപടിയുമുണ്ടായില്ല. അടുത്തിടെ, ആശുപത്രി സൂപ്രണ്ടായി ഡോ. ബിന്ദുകുമാരി എത്തിയതോടെയാണ് സ്കാനിങ്് മെഷീന്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടി പുരോഗമിച്ചത്. ഡോ. ബിന്ദുകുമാരി 2015 ഏപ്രിലാണ് ചാര്‍ജെടുത്തത്. തുടര്‍ന്ന് സ്കാനിങ് മെഷീന്‍ സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കിയ ഇവര്‍ നിരന്തരം ആശുപത്രി വികസന സമിതി യോഗങ്ങള്‍ വിളിച്ചുകൂട്ടി. മേലധികാരികളുടെ മുന്നിലും നിരന്തരം വിഷയം എത്തിച്ച ഇവര്‍ തടസ്സങ്ങളൊരോന്നായി നീക്കി. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലത്തെിയതോടെ സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും പ്രശ്നത്തില്‍ ഇടപെട്ടു. അദേഹം വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എന്നിവരുമായി ചര്‍ച്ചയും നടത്തി. തുടര്‍ന്നു നടന്ന ഉന്നതതല ഇടപെടലുകളെ തുടര്‍ന്നാണ് ഇപ്പോള്‍ സ്കാനിങ് യന്ത്രം സ്ഥാപിക്കാന്‍ നടപടിയായത്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനായി ആശുപത്രി അധികൃതര്‍ കെ.എസ്.ഇ.ബിക്ക് നല്‍കേണ്ട 40 ലക്ഷം രൂപ സര്‍ക്കാര്‍ അടച്ചു. ഇതോടെയാണ് ആശുപത്രിയിലേക്കുള്ള വൈദ്യുതി പ്രസരണശേഷി വര്‍ധിപ്പിക്കാന്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ നടപടിയായത്. മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി 14 ലക്ഷം രൂപ ആര്‍.എസ്.ബി.വൈ ഫണ്ടില്‍നിന്ന് ലഭ്യമാക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. രോഗികളില്‍നിന്ന് ചെറിയ നിരക്ക് മാത്രം ഈടാക്കി സേവനം നല്‍കാനാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.