ഈരാറ്റുപേട്ട ബൈപാസിന് ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചു

ഈരാറ്റുപേട്ട: ടൗണിന്‍െറ വികസനത്തിനും ഗതാഗതക്കുരുക്കിനും പരിഹാരമാകുന്ന ഈരാറ്റുപേട്ട ബൈപാസിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു. എം.ഇ.എസ് ജങ്ഷനില്‍നിന്നാരംഭിച്ച് തടവനാല്‍ വഴി ചേന്നാട് റോഡിലത്തെി വെയില്‍കാണാംപാറയില്‍ എത്തുന്നതാണ് ബൈപാസ്. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന ബൈപാസിന് 1.8 കിലോമീറ്റര്‍ ദൈര്‍ഘ്യവുമുണ്ട്. എം.ഇ.എസ് ജങ്ഷനിലെ പാലത്തിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കും. രണ്ടാംഘട്ടമായി തടവനാല്‍ മുതല്‍ മുഹ്യിദ്ദീന്‍ പള്ളി കോസ്വേ വരെയുള്ള റിവര്‍വ്യൂ റോഡും നവീകരിക്കും. ബൈപാസ് നിര്‍മാണത്തിന് 10 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ്, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിലാണ് സ്ഥലമേറ്റെടുപ്പ്. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കൊണ്ടൂര്‍ വില്ളേജുകളില്‍പെട്ട സ്ഥലമാണ് ഏറ്റെടുക്കുന്നത്. പൊതുമരാമത്ത് വകുപ്പ് വിദഗ്ധ സമിതി ബൈപാസിന്‍െറ രൂപരേഖ തയാറാക്കി. ഡയറക്ട് പര്‍ച്ചേസിങ് സ്കീമിലൂടെ സ്ഥലം ഏറ്റെടുക്കുന്നതിനാല്‍ ബൈപാസ് കടന്നുപോകുന്ന സ്ഥലമുടമകള്‍ക്ക് വിപണിവില ലഭ്യമാകുമെന്നും സ്ഥലമേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കാന്‍ ലാന്‍ഡ് അക്യുസിഷന്‍ വിഭാഗത്തിനും പൊതുമരാമത്ത് വകുപ്പിനും നിര്‍ദേശം നല്‍കിയതായും പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.