കൊല്ലം: ശാസ്താംകോട്ട കായലിെൻറ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട കായല്‍ വൃത്തി യാക്കുന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുെടയും കടമയാണ്. വരുംതലമുറക്ക് കൂടിയുള്ളതാണ് പ്രകൃതിയിലെ ഓരോ ജലാശയവും. ഇവയെ വേണ്ട രീതിയില്‍ പരിപാലിക്കണം. സേഫ് കൊല്ലം പദ്ധതി വിജയത്തില്‍ എത്തണമെങ്കില്‍ നാട്ടുകാരുടെ പരിപൂര്‍ണ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വള്ളക്കടവില്‍നിന്ന് 100 മീറ്റര്‍ നീളത്തിലാണ് ശുചീകരണം നടത്തിയത്. തടാകത്തില്‍ വളര്‍ന്നുനിന്ന കളകളും മുള്ളന്പോച്ചയും ആഫ്രിക്കന്‍ പായലുകളും നീക്കം ചെയ്തു. തടാകക്കരയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. പൊലീസ്, ഫയര്‍ ഫോഴ്സ്, ശുചിത്വമിഷന് തുടങ്ങിയ വകുപ്പുകളും കായല്കൂട്ടായ്മയും ശുചീകരണത്തില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. അരുണാമണി, ജില്ല പഞ്ചായത്തംഗം കെ. ശോഭന, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡൻറ് എ. നൗഷാദ്, പടിഞ്ഞാറേകല്ലട പഞ്ചായത്ത് പ്രസിഡൻറ് ജെ. ശുഭ, പഞ്ചായത്തംഗം എസ്. ദിലീപ്കുമാര് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.