ചവറ: തേവലക്കരയിൽ പ്രവർത്തിക്കുന്ന 4047 നമ്പർ ഫാർമേഴ്സ് സഹകരണ ബാങ്കിലെ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ക്ലർക്ക് ശിവൻകുട്ടിയെയാണ് ക്രമക്കേട് ആരോപിച്ച് ഭരണസമിതി സസ്പെൻഡ് ചെയ്തത്. എൽ.ഡി.എഫിന് ഭരണസാരഥ്യമുള്ള ബാങ്കിലെ ഇടപാടുകാരുടെ ചെക്ക് ലീഫ് മോഷ്ടിച്ച് മറ്റു ധനകാര്യ സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റിയായി നൽകിയെന്നാണ് ആരോപണം. സി.പി.ഐ ക്കാരനായ ജീവനക്കാരനെ സംരക്ഷിക്കാൻ ബാങ്ക് സെക്രട്ടറിയും പ്രസിഡൻറും കൂടി പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകി പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ബാങ്കിലെ അഴിമതികളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യവും ഇടപാടുകാരുടെ ഭാഗത്തുനിന്നടക്കം ഇതിനകം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.