കൊട്ടിയം: അവധി ദിവസം വിൽപനക്ക് സൂക്ഷിച്ചിരുന്ന 154 കുപ്പി ഗോവൻ നിർമിത വിദേശമദ്യം ചാത്തന്നൂർ എക്സൈസ് സംഘം പിടികൂടി. പരിശോധക സംഘത്തെ കണ്ട് മദ്യവിൽപനക്കാരൻ ഓടിമറഞ്ഞു. പുതുച്ചേരിയിൽ മാത്രം വിൽപന നടത്താവുന്ന 500 മില്ലി വീതമുള്ള കുപ്പികളിലാക്കിയ മദ്യമാണ് ചാത്തന്നൂർ എക്സൈസ് ഇൻസ്പെക്ടർ ടോണി ജോസിെൻറ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. സംഭവത്തിൽ വിവിധ അബ്കാരി കേസിൽ പ്രതിയായ കല്ലുവെട്ടാംകുഴി കിഴക്കേവിളവീട്ടിൽ പൊടി എന്ന ഉണ്ണികൃഷ്ണപിള്ളക്കെതിരെ ചാത്തന്നൂർ എക്സൈസ് കേസെടുത്തു. അവധി ദിവസങ്ങളിൽ ഇവിടെ മദ്യവിൽപന സജീവമാകുന്നതായി കൊല്ലം എക്സൈസ് സി.ഐ വി. രാജേഷിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പുതുച്ചേരിയിൽ മാത്രം വിൽപന നടത്തുന്ന മദ്യം എങ്ങനെയാണ് ഇവിടേക്ക് കടത്തിക്കൊണ്ടുവന്നതെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിെൻറ അടുക്കളക്ക് സമീപം ചാക്കിൽ കെട്ടിെവച്ച നിലയിലായിരുന്നു വിദേശമദ്യം സൂക്ഷിച്ചിരുന്നത്. പ്രതിക്കായി എക്സൈസ് തിരച്ചിൽ ആരംഭിച്ചു. എക്സൈസ് ഇൻസ്പെക്ടർ ടോണി ജോസ്, പ്രിവൻറിവ് ഓഫിസർ വിധുകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജോൺ, നഹാസ്, ൈഡ്രവർ ആഷിഖ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.