കരുനാഗപ്പള്ളി: ബൈക്ക് യാത്രികരായ ദമ്പതികളുടെ ദേഹത്ത് മദ്യമൊഴിച്ചശേഷം ആക്രമിച്ച രണ്ടുേപർ അറസ്റ്റിൽ. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വളപ്പിലെ മെഡിക്കൽ സ്റ്റോറിൽ ജോലിനോക്കുന്ന ഫാർമസിസ്റ്റിനും ഇവരുടെ ഭർത്താവിനും നേരെയാണ് ചൊവ്വാഴ്ച രാത്രി അതിക്രമമുണ്ടായത്. കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ ആലുംമൂടിന് സമീപമായിരുന്നു സംഭവം. ദമ്പതികളുടെ പരാതിയെത്തുടർന്ന് കാറിലെത്തിയ മൂന്നംഗസംഘത്തിലെ തൊടിയൂർ കല്ലേലിഭാഗം ഭാരതിമന്ദിരത്തിൽ ജയകുമാർ (30), കല്ലേലിഭാഗം കോളശ്ശേരിൽ വീട്ടിൽ ഷാജഹാൻ (42) എന്നിവരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ ഉണ്ടായിരുന്ന മൂന്നാമനെ പിടികൂടാനായിട്ടില്ല. സൈനികനായ ഇയാൾ ചേപ്പാട് സ്വദേശിയാെണന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.