വെളിയം: പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം തുടർക്കഥയായിട്ടും നടപടിയെടുക്കാനാവാതെ പൊലീസ്. ഇതിനകം മോഷണങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച രാത്രി റോഡുവിളയിൽ വീട് കുത്തിത്തുറന്ന് 20000 രൂപയും മൂന്നരപ്പവനും കവർന്നിരുന്നു. ഞായറാഴ്ചയാണ് മാലയിൽ ക്ഷേത്രത്തിൽനിന്ന് ഓട്ടുവിളക്കുകളും തൂക്കുവിളക്കുകളും കവർന്നത്. അന്നുതന്നെ പൂയപ്പള്ളി ജങ്ഷനിലെ ബേക്കറിയിൽനിന്ന് 3000 രൂപയും അപഹരിച്ചിരുന്നു. ശനിയാഴ്ച വീട്ടിൽനിന്ന് 11000 രൂപ കവർന്ന സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അതേസമയം ഓടനാവട്ടം, വെളിയം, പൂയപ്പള്ളി, മീയണ്ണൂർ എന്നീ മേഖലകളിൽ ബൈക്കിൽ സഞ്ചരിച്ച് മാലമോഷ്ടിക്കുന്ന സംഘവും സജീവമാണ്. രാത്രി ടിപ്പറുകൾ, ബസുകൾ എന്നീ വാഹനങ്ങളുടെ ബാക്ടറികൾ മോഷ്ടിക്കുന്നതായും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.