പത്തനാപുരം: കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കല്ലുംകടവിലെ ചെറിയപാലം സംരക്ഷണമില്ലാതെ നശിക്കുന്നു. വശങ്ങളില്‍നിന്ന് മണ്‍തിട്ടകള്‍ ഇടിഞ്ഞിറങ്ങുകയും തൂണുകളും കൈവരികളും തകരുകയും ചെയ്തിട്ടുണ്ട്. ഗതാഗതം മെച്ചപ്പെടുത്തുന്നതിനും വാണിജ്യം സുഗമമാക്കുന്നതിനും വേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഒരു സമയം ഒരു വാഹനം മാത്രം കടന്നുപോകാന്‍ കഴിയുന്ന രീതിയില്‍ കല്ലുംകടവ് തോടിന് കുറുകെ പാലം നിര്‍മിച്ചത്. പിന്നീട് പുനലൂര്‍, അടൂര്‍, പത്തനംതിട്ട പാതകള്‍ നവീകരിച്ചതോടെ വാഹനവും വര്‍ധിച്ചു. ഇതോടെ പാലം കടക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. നഗരത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചതോടെ കെ.പി റോഡില്‍ പുതുതായി സമാന്തരപ്പാലം നിര്‍മിക്കുകയും കാല്‍നടയാത്ര ചെറിയപാലത്തിലൂടെ സാര്‍വത്രികമാകുകയും ചെയ്തു. ഇതിനാല്‍ പുതിയ പാലത്തില്‍ ഫുട്പാത്തുകള്‍ നിര്‍മിച്ചുമില്ല. ഇപ്പോള്‍ കാടുമൂടിയതിനാല്‍ കാല്‍നടയാത്രയടക്കം ചെറിയ പാലത്തില്‍ ബുദ്ധിമുട്ടാണ്. സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്കും മാര്‍ക്കറ്റ് ജങ്ഷനിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്കുമുള്ള നിരവധിയാളുകള്‍ ആശ്രയിക്കുന്നത് ഈ പാലത്തെയാണ്. പ്രതിഷേധം ശക്തമാകുമ്പോള്‍ പഞ്ചായത്ത് പാലത്തിലെ കാടുകള്‍ നീക്കം ചെയ്യുക മാത്രമാണ് ചെയ്യാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.