പെന്‍ഷനുവേണ്ടി വൃദ്ധദമ്പതികളുടെ കാത്തിരിപ്പ് നീളുന്നു

ഇരവിപുരം: പെന്‍ഷനുവേണ്ടിയുള്ള വൃദ്ധദമ്പതികളുടെ കാത്തിരിപ്പ് നീളുന്നു. വടക്കേവിള മണക്കാട് ശാന്തിനഗര്‍ 199 കുറ്റാത്തുവിള തെക്കതില്‍ കുഞ്ഞുകുഞ്ഞ് (90), ഭാര്യ ആനന്ദവല്ലി (85) എന്നിവരാണ് പെന്‍ഷനും കാത്ത് കഴിയുന്നത്. കശുവണ്ടിത്തൊഴിലാളികളായിരുന്ന ഇവര്‍ക്ക് കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി പെന്‍ഷനാണ് ലഭിക്കേണ്ടത്. ആദ്യം ഫാക്ടറികളില്‍ വെച്ചുനല്‍കിയിരുന്ന പെന്‍ഷന്‍ പിന്നീട് പോസ്റ്റ് ഓഫിസ് വഴിയും അതിനു ശേഷം ബാങ്ക് വഴിയുമായി നടപ്പാക്കി. പെന്‍ഷന്‍ വന്നിട്ടുണ്ടോ എന്നറിയാന്‍ ഇവര്‍ പലതവണ അക്കൗണ്ടുള്ള കൊല്ലത്തെ ബാങ്കില്‍ പോയി അന്വേഷിച്ചെങ്കിലും പണം വന്നിട്ടില്ളെന്ന മറുപടിയാണ് കഴിഞ്ഞ ഒമ്പത് മാസമായി ലഭിക്കുന്നത്. ക്ഷേമപെന്‍ഷനുകള്‍ സഹകരണ ബാങ്കുകള്‍ വഴി വീട്ടില്‍ എത്തിക്കുമെന്ന സര്‍ക്കാറിന്‍െറ അറിയിപ്പ് വന്നതോടെ സന്തോഷിച്ചിരുന്ന ഇവരെത്തേടി ഇതുവരെയും ആരും എത്തിയില്ല. പെന്‍ഷനുമായി ബാങ്ക് അധികൃതര്‍ ഇന്നുവരും, നാളെ വരും എന്ന പ്രതീക്ഷയോടെ സര്‍ക്കാറില്‍ വിശ്വാസമര്‍പ്പിച്ച് വീടിനുമുന്നില്‍ കാത്തിരിക്കുകയാണിവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.