അഞ്ചല്‍: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍െറ സമാപനം കുറിച്ച് അഞ്ചല്‍ ആര്‍.ഒ ജങ്ഷനില്‍ മുന്നണികളുടെ നേതൃത്വത്തില്‍ നടത്തിയ കൊട്ടിക്കലാശം ചന്തമുക്കിലേക്ക് മാറ്റി. വൈകീട്ട് നാല് മുതല്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകര്‍ വാഹനങ്ങളിലും അല്ലാതെയും ആര്‍.ഒ ജങ്ഷനില്‍ കൂടിനിന്ന് മുദ്രാവാക്യം വിളിച്ചും നൃത്തം ചെയ്തും ആഘോഷം നടത്തിയത് ഒരു മണിക്കൂറോളം ഗതാഗതതടസ്സം സൃഷ്ടിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സി.ഐ റെജി എബ്രഹാം, എസ്.ഐ സതീഷ് കുമാര്‍ എന്നിവര്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെതുടര്‍ന്ന് അഞ്ചോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചന്തമുക്കിലേക്കും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിന് സമീപത്തേക്കും എന്‍.ഡി.എ പ്രവര്‍ത്തകര്‍ കോളജ് ജങ്ഷനിലേക്കും പ്രകടനംമാറ്റി. ഇത് വാഹനയാത്രക്കാര്‍ക്ക് ഏറെ സഹായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.