ഓടനാവട്ടത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍

ഓയൂര്‍: ഓടനാവട്ടത്തെ സ്വകാര്യ ആശുപത്രിയായ ജയമാതയില്‍ ഒരു വര്‍ഷമായി ജോലി ചെയ്ത വനിതാ വ്യാജ ഡോക്ടറെ പൂയപ്പള്ളി പൊലീസ് പിടികൂടി. അഞ്ചല്‍ ആലഞ്ചേരി കോട്ടവിള വീട്ടില്‍ ബഖീത്ത് ബീവിയെയാണ് (49) അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കൊട്ടാരക്കര ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഉച്ചക്ക് 12ന് മഫ്ത്തിയിലത്തെിയ പൊലീസ് സംഘം ആശുപത്രിയില്‍ പരിശോധന നടത്തിയതിനുശേഷമാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിരവധി ആശുപത്രികളില്‍ പല പേരുകളില്‍ ഇവര്‍ ജോലി ചെയ്തതായി പൊലീസ് പറഞ്ഞു. ഇവിടെ ഐഷാ ലത്തീഫ് എന്ന പേരിലാണ് ചികിത്സ നടത്തിയിരുന്നത്. കോഴിക്കോട്ടുള്ള ഐഷാബീവിയുടെ സര്‍ട്ടിഫിക്കറ്റിലായിരുന്നു ഇത്. വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ ഒമ്പതോളം കേസുകള്‍ നിലവിലുണ്ടെന്ന് എസ്.ഐ ഫറോസ് പറഞ്ഞു. എഴുകോണ്‍ സി.ഐ ജോണിന്‍െറ നേതൃത്വത്തില്‍ അഡീഷനല്‍ എസ്.ഐ വിജയകുമാര്‍, പൊലീസുകാരായ ജയകുമാര്‍, റെജി, സന്തോഷ്, സുജാത എന്നിവരടങ്ങുന്ന സംഘമാണ് വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.